Pages

Monday 3 December 2012

സ്വര്‍ണ്ണവും,കാറും കൂടെ ഒരു പി.ജി സീറ്റും.!!!

ഒരു മാതാവ്‌ പത്ത് മാസം ഗര്‍ഭം ചുമന്ന് നൊന്തു പ്രസവിച്ച് (പുതിയ തലമുറയുടെ കാര്യമല്ല കേട്ടോ അവര്‍ക്ക് അതിനുള്ള ക്ഷമയും സമയവുമില്ല.യുഗം ഫാസ്റ്റല്ലേ അതിനനുസരിച്ച് മനുഷ്യനും ചലിക്കുന്നു..അതുകൊണ്ട് ഒരു ഗുണമുണ്ട് ഭര്‍ത്താവിന്റെ പോക്കറ്റ്‌ കാലിയാവും ആശുപത്രിക്കാരുടെ വലിപ്പ് നിറയുകയും ചെയ്യും)അതൊരു പെണ്‍കുഞ്ഞാണെങ്കില്‍ വളരും തോറും ആധിയാണ് മാതാപിതാക്കള്‍ക്ക്. അവളെ വിവാഹം ചെയ്തു വിടുന്ന കാര്യം ഓര്‍ത്തല്ല പേടി, പിഴച്ച ലോകത്തില്‍ നിന്ന്(കാമത്താല്‍  ജ്വലിക്കുന്ന കണ്ണുകളില്‍ നിന്ന് )എങ്ങിനെ രക്ഷപ്പെടുത്തി എടുക്കുമെന്ന് ആലോചിച്ച്!!.ആ പെണ്‍കുട്ടി പഠിക്കാന്‍ മിടുക്കിയാണെങ്കില്‍ അവളെ നല്ലനിലയില്‍ തന്നെ പഠിപ്പിക്കുന്നു,സ്വഭാവികമായി അവളും എന്‍ട്രന്‍സ് എന്ന എക്സാം എഴുതുന്നു മെറിറ്റില്‍ തന്നെ പ്രവേശനം കിട്ടുന്നു,പ്രയാസങ്ങളും ബുദ്ധിമുട്ടുകളും സഹിച്ചു മാതാപിതാക്കള്‍ അവളെ പഠിപ്പിക്കുന്നു,അങ്ങിനെ ദൈവത്തിന്‍റെ അനുഗ്രഹം കൊണ്ട് അഞ്ചാം വര്‍ഷത്തിലേക്ക് കടക്കുന്നു.അപ്പോഴേക്കും വിവാഹാലോചനകള്‍ നടക്കുന്നു.....ഇവിടെയാണ്‌ രക്ഷിതാക്കള്‍ ശരിക്കും പുലിവാല്‍ പിടിക്കുന്നത്.ഡോക്ടര്‍ ആവുമ്പോള്‍ ഒരു ഡോക്ടറെ തന്നെ എടുക്കണമല്ലോ(ഓരോരുത്തരുടെ ഇഷ്ടം പോലെ)പക്ഷെ ഡോക്ടര്‍ക്ക് ഡോക്ടറെ കിട്ടണമെങ്കില്‍ സാധാഎം.ബി.ബി.എസ്ഉള്ള പയ്യന് പി.ജി എടുക്കുവാനുള്ള കാശ് പെണ്ണിന്‍റെ വീട്ടുകാര്‍ കൊടുക്കണം,കൂടെ കുറഞ്ഞത് നൂറു പവനും ഒരു കാറും, ,ഇല്ലെങ്കില്‍ ഡോക്ടറായ പെണ്ണിന് ഡോക്ടറായ പയ്യനെ കിട്ടില്ല..നമ്മുടെ നാട്ടില്‍ വ്യാപകമായി നടക്കുന്ന തരംഗമാണിത്..നോക്കണേ കാലത്തിന്‍റെ ഒരു പോക്ക്,കഷ്ടപ്പെട്ട് പെണ്‍മക്കളെ ഒരു ഡോക്ടറാക്കിയാലും പോര ഭാരിച്ച സ്വര്‍ണ്ണവും,കാറും കൂടെ ഒരു പി.ജി സീറ്റും.!!.

No comments: