കാലത്ത് മുതല്‍ പണിയിലായിരുന്നു അവള്‍ .എല്ലാം കഴിഞ്ഞ് മക്കളെ സ്കൂളിലും വിട്ട് അവള്‍ ഉമ്മറക്കോലായിലെ ചാരുകസേരയില്‍ വന്നിരുന്നു,ഏറെ വര്‍ഷമായി ഭര്‍ത്താവ് ഗള്‍ഫില്‍ ജോലി ചെയ്യുന്നു,എന്നിട്ടും ജീവിതം ഇതുവരെ ഒരു കരക്കടുപ്പിക്കാന്‍ കഴിഞ്ഞിട്ടില്ലഅറിയാതെ അവളില്‍ നിന്നും ഒരു ദീർഘനിശ്വാസം പുറത്ത് വന്നു.പേപ്പര്‍ കയ്യിലെടുത്ത് വായന തുടങ്ങി അറിയാതെ എപ്പോഴോ മയങ്ങി പോയി.പുറത്തെ ബഹളം കേട്ടവള്‍ ഞെട്ടിയുണര്‍ന്നു.അടുത്ത വീട്ടില്‍ നിന്നാണ് ബഹളം.. അവിടെ ജപ്തി നടപടികള്‍ ആരംഭിക്കാന്‍ പോവുന്ന ബഹളമാണ്.അറുപത് വയസ്സിലടുത്ത ദമ്പതികളാണ് അവിടെ താമസിക്കുന്നത്,ആകെയുള്ള ഒരു മകന്‍ കുടുംബവുമായി ഗള്‍ഫിലാണ്,മകനെ പഠിപ്പിക്കാനും മറ്റു ആവശ്യങ്ങള്‍ക്കുമുള്ള കാശിനു വേണ്ടിയാണ് ബാങ്കില്‍ ആധാരം വെച്ച് പണം വാങ്ങിയത് ,കുടുംബവുമായി ഗള്‍ഫില്‍ കഴിയുന്ന മകന് ഒരെറ്റ തവണപോലും കാശടക്കാന്‍ കഴിഞ്ഞിട്ടില്ല എന്തോ ചെറിയ ജോലിയും തുച്ഛമായ വരുമാനവുമാണ് അവനുള്ളത്, അതില്‍ നിന്ന് വേണം ഭാര്യയും രണ്ട് മക്കളുമുള്ള കുടുംബത്തിന്‍റെ കാര്യങ്ങള്‍ നോക്കാന്‍.!!..ഇത് ഇവരുടെ കഥ.......
അടുത്ത വീട്ടിലെ താമസക്കാരന്‍ കുടുംബവുമായി ഗള്‍ഫില്‍ താമസിക്കുമ്പോള്‍ അവരുടെ പൊങ്ങച്ചവും മറ്റും കണ്ട് തുച്ഛമായ വരുമാനമുള്ള സാധാരണക്കാരനും കുടുംബത്തെ കൊണ്ട് പോവുന്നു. അവരുടെ താമസം തന്നെ വേറെ കുടുംബവുമായി പങ്കിട്ടാവും, ,മക്കള്‍ തമ്മിലുള്ള അടിപിടിയും, സമയം തെറ്റിയുള്ള ഡ്യൂട്ടി സമയവും, ദിനം പ്രതി കൂടി വരുന്ന ഗള്‍ഫിലെ സ്കൂള്‍ ചിലവും.എല്ലാം കൂടി മനസ്സമാധാനം പോയ ജീവിതം. എല്ലാ പിരിമുറക്കവും കൂടി ശരീരവും മനസ്സും ഏറ്റെടുക്കുമ്പോള്‍ അവരും പണിമുടക്ക് ആരംഭിക്കും.പ്രഷര്‍,ഷുഗര്‍,എന്നിങ്ങനെ പല രൂപത്തിലും അവരും പ്രതികരിക്കാന്‍ തുടങ്ങും.
നമ്മുടെ നാട്ടില്‍ ഗ്രാമങ്ങളില്‍ പോലും ഒരു പതിവ് കഴ്ച്ചയായിരിക്കുകയാണ് വിവാഹം കഴിഞ്ഞ് ഏറെ താമസമില്ലാതെ ഭാര്യയെ ഗള്‍ഫിലേക്ക് കൊണ്ടു പോവും പിന്നെ അവിടെയായി അവരുടെ ലോകം.തനിക്ക് അതിനുള്ള വരുമാനമുണ്ടോ എന്നുപോലും ചിന്തിക്കാറില്ല പലരും,ജീവിതത്തിന് ഒരു സ്വസ്ഥതയുമില്ലാതെ അവിടുന്നും ഇവിടുന്നും കടം വാങ്ങി ജീവിതം നരക തുല്യമായി ഹോമിക്കപ്പെടുന്നവര്‍!പക്ഷെ ഒരു കാര്യമുണ്ട് അതുകൊണ്ട് ഗള്‍ഫില്ലുള്ള കച്ചവടക്കാര്‍ പച്ച പിടിച്ചു അതിനുദാഹരണമാണേല്ലോ...ലുലു പോലുള്ള ഹൈപ്പര്‍ മാര്‍ക്കറ്റുകള്‍ നൂറാമത്തെ ഷോറൂമുകള്‍ തുറക്കുന്നത്.ഇവിടെ ജീവിതമുണ്ടോ?മനസ്സമാധാനമുണ്ടോ? പഴയ തലമുറ ഫാമിലി കൂടെയില്ലാതത്തിന്റെ വിഷമത്തില്‍ ആയിരുന്നു എന്നാല്‍ പുതിയ തലമുറ ഫാമിലി കൂടെയുള്ള വിഷമത്തിലും..